ചരിത്രം വളച്ചൊടിക്കുകയും കൃത്രിമമായ ചരിത്രം സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ ഭാഗമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദങ്ങളെന്നും ശാസ്ത്ര ചിന്തയ്ക്കുപകരം കേന്ദ്രസര്‍ക്കാര്‍ തന്നെ അന്ധവിശ്വാസവും വ്യാജ ചരിത്രവും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദിരാഗാന്ധിക്കുപുറമേ ഇന്ത്യന്‍ ചരിത്രത്തിലെ പ്രമുഖ സ്ത്രീ സാന്നിധ്യമായ റാണി ലക്ഷമി ഭായിയെക്കുറിച്ചും മുന്‍ രാഷട്രപതി പ്രതിഭാ പാട്ടീലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടി ആയുധമേന്തിയവരില്‍ നിരവധി സ്ത്രീകളുണ്ട് അവരില്‍ ഒരാളാണ് റാണി ലക്ഷമി ഭായ്.
എത്രമാത്രം വളച്ചൊടിക്കാൻ ശ്രമിച്ചാലും സംഘപരിവാറിന് മാറ്റിയെഴുതാൻ കഴിയാത്തത്രയും ഈ മണ്ണിൽ അലിഞ്ഞു ചേർന്നതാണ് ഇന്ത്യയുടെ ചരിത്രം. ആ ചരിത്രം കൂടുതൽ ഉച്ചത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകനും ചരിത്രാധ്യാപകരും പൊതുസമൂഹവും പറയുക തന്നെ ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദയ് മഹുര്‍ക്കറിന്റെ 'വീര്‍ സവര്‍ക്കര്‍; ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടീഷന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ചായിരുന്നു സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞത്
രാജ്യത്ത് വിവാഹം, പാരമ്പരാഗത സ്വത്ത് കൈമാറ്റം, വിവാഹമോചനം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ക്ക് ഏകീകൃത നിയമ നടപ്പാക്കുന്നതാണ് ഏകീകൃതസിവില്‍ കോഡ്. ഒരു രാജ്യം ഒരു നിയമം എന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിര്‍ത്തിയാണ് ബിജെപി അത് നടപ്പാക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ കടുത്ത എതിര്‍പ്പുകളാണ് സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് ഇതിനകം തന്നെ ഉയര്‍ന്നിട്ടുള്ളത്.
ഡല്‍ഹി: കിഴക്കന്‍ ലഡാക്ക് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തിയില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിക്കാത്തിടത്തോളം ഇന്ത്യന്‍ സൈന്യത്തെയും പിന്‍വലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു
അന്നദാതാക്കളും സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലുമാണ് കർഷകർ. കർഷകരുടെ താത്പര്യ സംരക്ഷിക്കാനാണ് കാർഷിക നിയമം ഭേദഗതി ചെയ്തത്. ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കാൻ കർഷകർ രണ്ടു വർഷം വരെ കാത്തിരിക്കണമെന്നും രാജ്നാഥ് പറഞ്ഞു.
സൈനിക പോസ്റ്റുകളില്‍ പട്രോളിംഗ് നടത്താന്‍ ഇന്ത്യന്‍ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടിയായി 'അതാണ് ചൈനയുമായുള്ള ഞങ്ങളുടെ പോരാട്ടത്തിന് കാരണമായതെന്ന്' അദ്ദേഹം മറുപടി പറഞ്ഞു.